2010, ജൂലൈ 8, വ്യാഴാഴ്‌ച

ഭംഗം



കരക്കടിഞ്ഞ ദേഹത്തിനു പഴമയുടെ നാറ്റം
മാറിലെ , ചുണ്ടിലെ മുറിപാടൂകള്‍
കശക്കിയെറിഞ്ഞ ഒരു കൊച്ചു പൂവ്.
ആരായിരിക്കാം?
ചിന്തിക്കാന്‍ ഏറെയുണ്ട്!
തിരയുന്ന കണ്ണൂകളില്‍
സംശയത്തിന്റെ തിളക്കം.
നടുക്കമുണര്‍ത്തുന്ന മര്‍മരങ്ങള്‍
നേര്‍ക്കു ചൂണ്ടൂന്ന വിരലുകള്‍
' അവനാകുമൊ ?..'
ഇല്ല! ഞാനല്ല.
എന്റെ സ്നേഹത്തെ തള്ളിയ -നീ
എന്നെയല്ലെ മാനഭംഗപ്പെടുത്തിയത്-
മുറിപ്പെടൂത്തിയത്, കൊന്നു കളഞ്ഞത്.
അല്ലതെ നിന്നെ വേദനിപ്പിക്കാന്‍ എനിക്ക്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ