2010, ജൂലൈ 18, ഞായറാഴ്‌ച

മദ്യം





ദ്രവിച്ച കരളിനു മോഹം

ഒരല്പ്പം നുകരണം , നുണയണം

ഭക്ഷണം എത്തിയ നാള്‍ മറന്നതിനാല്‍

ആമാശയം ഉറക്കമാണ്.

കുടലില്‍ അണുക്കള്‍ അന്നും ആര്‍ത്തു വിളിച്ചു

'നാളേ സ്വതന്ത്രരാകും നമ്മള്‍

കരളിന്റെ മോഹത്തിനു കൈനീട്ടിയാല്‍'

ഇതു കേട്ടു ചിരിച്ച ഹൃദയത്തിനു

വായില്‍ രക്തചുവ.

2010, ജൂലൈ 14, ബുധനാഴ്‌ച

മാതൃത്വം


ഇരുളിന്റെ നേര്‍ത്ത
കരിന്തിരി വെട്ടത്തില്‍
കണ്ടു ഞാന്‍ ഒരമ്മ
കിടക്കുന്നു ദൂരേ
അരികിലായ് ആടുന്ന
തൊട്ടിലില്‍ കുഞ്ഞും.

ഇരുളിനേ പിളര്‍ന്നു
വിളര്‍ത്ത മുഖ മൂടികള്‍
കൂട്ടമായ് തേടുന്നു
അവളേ വില പേശുന്നു.

ചിവീടിന്റെ ചീളലില്‍
ഉറപ്പിച്ച വിലയില്‍
തൊട്ടിലാട്ടം നിറുത്താതേ
കുഞ്ഞുണരാതേ
കര്‍മ്മത്തില്‍ മുഴുകുന്നു-ആ
അമ്മതന്‍ പിണ്ഠം

ഉള്ളിലുതിര്‍ന്ന വിഷതുള്ളികളേ-
ഉടു തുണിയാല്‍ തുടച്ചവള്‍ -
നീട്ടൂന്നു കൈകള്‍ -തന്‍
കര്‍മ്മത്തിന്‍ കൂലിക്കായ്
ഒരു മുഖം നിട്ടിയ
ചുളൂങ്ങിയ ഗാന്ധിയേ
മാറിലൊളിപ്പിച്ച്
തുടരുന്നു തന്‍ കര്‍മ്മവും
മറ്റൊരു മുഖമൂടി തന്നി-ലേ
ക്കാഴ്നിറങ്ങാന്നൊരുങ്ങവേ.

ഏതോ ദു:സ്വപ്നത്താല്‍ കുഞ്ഞു-
തൊട്ടില്‍ കരഞ്ഞപ്പോള്‍
അമര്‍ത്തിയ കൈകളെ തട്ടി നീക്കി
അമരും മുഖത്തേ തള്ളിമാറ്റി
പിടക്കുന്ന കൈകളാല്‍
വാരിയെടൂത്തിട്ടാ-
തേങ്ങുമാ ചെഞ്ചുണ്ടൂകള്‍
ചേര്‍ത്തു പിടിച്ചു
കുഞ്ഞിനായ് ചുരത്തും
മാറിടത്തില്‍.
പയ്യേ ഞാന്‍ കേട്ടു ഇരുട്ടിലോരീണം
പാലൂട്ടും അമ്മയുടേ താരാട്ടിന്‍ ഈണം.

2010, ജൂലൈ 8, വ്യാഴാഴ്‌ച

ഭംഗം



കരക്കടിഞ്ഞ ദേഹത്തിനു പഴമയുടെ നാറ്റം
മാറിലെ , ചുണ്ടിലെ മുറിപാടൂകള്‍
കശക്കിയെറിഞ്ഞ ഒരു കൊച്ചു പൂവ്.
ആരായിരിക്കാം?
ചിന്തിക്കാന്‍ ഏറെയുണ്ട്!
തിരയുന്ന കണ്ണൂകളില്‍
സംശയത്തിന്റെ തിളക്കം.
നടുക്കമുണര്‍ത്തുന്ന മര്‍മരങ്ങള്‍
നേര്‍ക്കു ചൂണ്ടൂന്ന വിരലുകള്‍
' അവനാകുമൊ ?..'
ഇല്ല! ഞാനല്ല.
എന്റെ സ്നേഹത്തെ തള്ളിയ -നീ
എന്നെയല്ലെ മാനഭംഗപ്പെടുത്തിയത്-
മുറിപ്പെടൂത്തിയത്, കൊന്നു കളഞ്ഞത്.
അല്ലതെ നിന്നെ വേദനിപ്പിക്കാന്‍ എനിക്ക്...

2010, ജൂലൈ 7, ബുധനാഴ്‌ച

യാത്ര



യാത്രയാണിതു യാത്ര
ചുറ്റും അപരിചിതര്‍
ചൂതാട്ടക്കാര്‍
ചിലര്‍ ചിരിക്കും
ചിലര്‍ മുഖം തിരി‍ക്കും,കരയും
ചിലര്‍ വീഴുവോളം കൂടെ
യാത്രയില്‍ തങ്ങാന്‍ ഒരിടം
രക്തപാശത്താല്‍ ബന്ധിതം
അവിടെ സ്നേഹം
യാത്രയില്‍ ധാരാളം മായ കാഴ്ച്ചള്‍
ഇടക്കു മിന്നിമറയും-ഒരു രൂപം
കൂടെ നിര്‍ത്താന്‍ സ്നേഹ ശാസനം
ഇണങ്ങി പിണങ്ങി
മുഷിയുന്ന യാത്രയില്‍
ആ മായയും മറയും
കാണും പുതിയ അപരിചിതര്‍
കൈ പിടിച്ചു കൂടെ
കാണാം ഇനിയും മായ കാഴ്ച്ചകള്‍
യാത്ര തുടരുക..നീ

സൗന്ദര്യബോധം





മതിമറന്ന സ്വപ്നങ്ങളൂടെ കാവല്‍ക്കാരന്‍



മതിമറന്ന സ്വപ്നങ്ങളൂടെ
അര്‍ഥം തേടിയ കാവല്‍ക്കാരന്‍
അവന്റെ മരണം
ഞാനെന്ന ദേഹിയുടെ മരണം.
ദേഹം ഇനിയും ഒഴുകും
അഭിനയിക്കാന്‍ വേഷങ്ങളേറേയുണ്ടേ..
ആത്മാവിന്റെ ചിതയിലെ ചദനമുട്ടികള്‍ക്കു
സ്വകാര്യതയുടെ മണം.
അഭിമാനമുരുകിയ നെയ്യോഴിച്ച്
ഉള്ളിലെ ബാല്യത്തിനു
സ്മരണയാകും അഗ്നി നല്‍കി
കത്തിച്ചു കളയണം ഈ ദേഹിയേ
ഒടൂവില്‍ വേദനകള്‍ പുകഞ്ഞും
ആഗ്രഹങ്ങള്‍ കെടാത്ത കനല്‍കട്ടകളായും മാറൂം.

2010, ജൂലൈ 6, ചൊവ്വാഴ്ച

അവന്‍


പേടിയാകുന്നു
ഈ കൈപത്തി നോക്കൂ .
ഉറച്ച നീണ്ട വിരലുകളും-
തഴമ്പ് വീണുറച്ച കൈവെള്ളയും.
ഉച്ചയൂണിന്‍ സുഗന്ധം പേറിയ
ആ വിരലുകളില്‍
ഇന്നു ചുടുചോര.
പേന പിടിച്ച കൈവിരലുകള്‍ -അവ
ഇന്നു വാള്‍ മുറുകേ പിടിക്കുന്നു

കൊല്ലണമെത്രേ! അവനേ
അവന്‍ നമ്മില്‍ പെട്ടവനല്ലെത്രേ
മതപുസ്തകം തുറന്ന്
നീണ്ട താടിയുഴിഞ്ഞ്
ഗുരു പറയുന്നു
'കൊല്ലണം അവനെ'

ഇന്നലേ സ്നേഹ വിരുന്നൂട്ടിയ -
വീട്ടിലേയാണെന്നോര്‍ക്കാതേ
നീണ്ടവിരലുകളില്‍ മുറുകേ-
പിടിച്ച വാളുമായ്
ഗുരുവിന്റെ ഉപദേശവും
ഉപയോഗിക്കാത്ത തലച്ചോറും,
സ്നേഹമില്ലാത്ത ഹ്റ്ദയവും -പേറി
.പോകുന്നു ........
വെട്ടി വീഴ്ത്താന്‍ .

പ്രണയ ചിന്തകള്‍

ഞാന്‍ കാമുകനാണ് .
ഞാന്‍ പ്രണയിക്കുന്നു .
എന്റെ പ്രണയത്തില്‍ കാമമുണ്ട് .
കാമം ,മോഹം ,ദാഹം ഇവയാണ് കുടുതല്‍ .
ഇവയില്ലെങ്കില്‍ അത് ആരാധനയല്ലേ ?
ആരാധന ബഹുമാനമല്ലേ - അപ്പോള്‍
അവിടെ എങ്ങിനെ പ്രണയം വിടരും .
അതിനാല്‍ ഞാന്‍ കാമുകനാണ്
കാമാമോഹിതനായ കാമുകന്‍.