2012, ജൂലൈ 28, ശനിയാഴ്ച
2012, മാർച്ച് 8, വ്യാഴാഴ്‌ച
ദൃശ്യ -ശബ്ദബിംബങ്ങളില്‍ - വിധേയന്‍

വിശ്വോത്തര ചലച്ചിത്ര സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്റെ മനോഹരമായ തിരക്കഥയാണ് വിധേയന്‍ . മനുഷ്യമനസ്സിന്റെ അകത്തളങ്ങളുടെ അഗാധഗര്‍ത്തത്തില്‍ ഉറഞ്ഞുകിടക്കുന്ന വികാരങ്ങള്‍ ക്രൂരതയും മൃഗീയതയും ആണെന്ന് വിധേയന്‍ സാഷ്യപ്പെടുത്തുന്നു.
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്ര മലയാളി സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. ബംഗാളിന് സത്യജിത് റേ എന്ന പോലെയാണ് കേരളത്തിന് അടൂർ. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.
അടൂര്‍ സിനിമകളീല്‍ ദൃശ്യബിംബങ്ങള്‍ക്കും ശബ്ദബിമ്പങ്ങള്‍ക്കും തുല്യ പ്രാധാന്യം ഉണ്ട്. ദൃശ്യങ്ങള്‍ക്കൊക്കെയും സംഗീതത്തിന്റെ അകമ്പടി അടൂര്‍ സിനിമകളൂടെ രീതിയല്ല.ചുരുക്കം ചില ഇടങ്ങളീല്‍ മാത്രമാണൂ പശ്ചാതല സംഗീതം ഉപയോഗിക്കുന്നത്.പ്രശസ്ത ഗ്രീക്ക് ചലചിത്രകാരന്‍ തിയോ ആഞ്ജലോ പൗലോസ് 'ദ ബീ കീപ്പര്‍' എന്ന ചിത്രത്തില്‍ തേനീച്ചയുടെ മുരളലുപയോഗിച്ചതു പോലെ അടൂരിന്റെ നിഴല്‍കുത്തു വരെയുള്ള ചിത്രങ്ങളീല്‍ ഇത്തരം സ്വഭാവികമായ ശബ്ദങ്ങളും ദൃശ്യങ്ങളും സമ്യമായി സന്നിവേശിപ്പിച്ചിരിക്കുനതു കാണാം.
അടൂരിന്റെ എനിക്കേറ്റവും ഇഷ്ടപെട്ട ചിത്രമായ വിധേയനില്‍ ഭാസ്കരപട്ടേലരുടെ മരണം വിളംബരം ചെയ്തു കൊണ്ട് തൊമ്മി ഓടുന്നതിനിടയില്‍ പള്ളിമണിമുഴങ്ങുന്നത് നാം കേഴ് ക്കുന്നുണ്ട്.അത്രേയും നേരമായി നാം കാണൂന്ന ദൃശ്യങ്ങളില്‍ പള്ളി വരുന്നതേയില്ല.ഒരു ദൃശ്യത്തില്‍ പള്ളീയില്‍ പോകുകയോ കുമ്പസാരികുകയോ ചെയ്യാത്ത തൊമ്മിയേ ഉപദേശിക്കുന്ന ഒരു ക്രൈസ്തവ പുരൊഹിതനെ നാം കാണൂന്നുണ്ട്. ഭാസ്കരപട്ടേലരുടെ വിധേയനായ തൊമ്മി വീട്ടിലെ ചുമരില്‍ യേശുവിന്റെ പടമുണ്ടെങ്കിലും ഒരിക്കല്‍ പോലും പ്രാര്‍ഥിക്കുന്നതയി നാം കാണൂന്നില്ല.എന്നാല്‍ മറ്റൊരു സന്ദര്‍ഭത്തില്‍ തൊമ്മി ഭയചകിതനായി മാപ്പിരക്കുന്നത് ക്ഷേത്രത്തിലേ ദേവിയോടാണ്.
അകലേ ഇച്ചിലം പാടിയിലുള്ള ഭാര്യ ഓമനയേ അഭിസംബോധനന്‍ ചെയ്തു കൊണ്ടാണ് തൊമ്മി പട്ടേലര്‍ മരിച്ച വിവരം പറയുന്നത്.തുടകത്തില്‍ പ്രേഷകര്‍ ഓമനയേ ദൃശ്യ രൂപത്തില്‍ കാണൂന്നതിന്നു മുന്‍പേ അവളൂടെ ദയനീയ മായ കരച്ചില്‍ കേഴ്ക്കുന്നുണ്ട്. പട്ടേലര്‍ രണ്ടാം തവണയും ബലാത്സംഗം ചെയ്യുമ്പോഴും അവള്‍ കരയുന്നു.പട്ടേലരുടെ മരണ വാര്‍ത്ത ആദ്യം അറിയേണ്ടത് അവളായിരിക്കണം എന്നതിനാലാകാം തൊമ്മി വേഗം ഓടുന്നതിനിടയില്‍ അവളെ വിളിച്ച് അതേ പറ്റി പറയുന്നത്. പട്ടേലര്‍ മരിച്ചതോടെ തൊമ്മിയേ പോലെ അവളും സ്വതന്ത്രയാകുകയാണ്.
ഓടി കൊണ്ടിരിക്കുന്ന തൊമ്മിയുടെ ദൃശ്യത്തില്‍ സന്നിവേശിപ്പിച്ച പള്ളിമണി ശബ്ദം ഒരു നിര്‍മിത ശബ്ദബിംബമാണ്. ഒരു പക്ഷേ ഇനി തൊമ്മി പള്ളിയില്‍ പോകുമെന്നും കുര്‍ബാനയില്‍ പങ്കുകൊള്ളുമെന്നുമായിരിക്കാം .കാരണം ആ പള്ളിമണി മുഴങ്ങുന്നത് മറ്റാര്‍ക്കുമായല്ല, അവനു വേണ്ടി തന്നെയാണ്.
സക്കറിയയുടെ ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വിധേയൻ (The Servile). മമ്മൂട്ടിയും , ഗോപകുമാറും പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും (മമ്മുട്ടി-ഭാസ്കരപട്ടേലര്‍), ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി.
2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച
പുഷ്പക് - നിശബ്ദതയില്‍ വിരിഞ്ഞ ചരിത്രം.
കമല്‍ഹാസന്‍ എന്ന അതുല്യ നടനെ അറിയാത്തവര്‍ ഇന്ത്യയില്‍ ഉണ്ടാകില്ല.ആറു
വയസ്സുള്ളപ്പോള്‍ ആദ്യചിത്രത്തിലഭിനയിക്കുകയും ആ അഭിനയത്തിന് ഏറ്റവും നല്ല
ബാലനടനുള്ള ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തുകൊണ്ടാണ് കമല്‍ ഹാസന്‍
തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങളും ഭാവങ്ങളും
പരീക്ഷണങ്ങളും കൊണ്ട് കഴിഞ്ഞ അമ്പതു വര്‍ഷത്തെ തെന്നിന്ത്യന്‍ സിനിമയുടെ
ചരിത്രം, കമല്‍ഹാസനെ മാറ്റി നിര്‍ത്തിക്കൊണ്ട് അന്വേഷിക്കാനേ പറ്റില്ല.
കമല്‍ ഹാസന്‍ അഭിനയിച്ച പല ചിത്രങ്ങളും പ്രശസ്തിയാര്‍ജ്ജിച്ചതാണെങ്കിലും
എന്തു കൊണ്ടും നിശബ്ദ ചിത്രമായ 'പുഷ്പക്' ഇന്നും ഒരല്‍ഭുതമായി ഇന്ത്യന്‍
സിനിമാ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു.
1988 ല്‍ ശിങ്കിതം ശ്രീനിവാസ റാവു-സംവിധാനം നിര്‍ വഹിച്ച് ,കംല്‍ ഹാസന്‍
,അമല എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പുഷ്പക് പ്രദര്‍ശനത്തിനെത്തി.
ഇന്ത്യന്‍ സിനിമയില്‍ ശബ്ദമുള്ള സിനിമകള്‍ പോപ്പുലര്‍ ആയതിനു ശേഷം വന്ന
ഒരു നിശബ്ദ സിനിമയാണു പുഷ്പക്. അല്ലെങ്കിലും ശിങ്കിതം ശ്രീനിവാസറവു സം
വിധാനം നിര്‍വഹിച്ചാല്‍ അങ്ങിനയേ വരു , സിനിമാ ചരിത്രത്തില്‍
പരീക്ഷണസിനിമകളില്‍ ഇദ്ദേഹത്തിന്റെ പേര് എന്നും മുന്‍പന്തിയില്‍
ആയിരിക്കും . ശിങ്കിതത്തിന്റെ ചിത്രങ്ങളില്‍ ചിലത് ശ്രദ്ധിച്ചാല്‍ മതി
അദ്ദേഹത്തിന്റെ രീതി മനസ്സിലാവാന്‍. കമല്‍ ഹാസ്സന്‍ അഭിനയിച്ച അപൂര്‍വ
സഹോദരങ്ങള്‍ , മൈക്കേല്‍ മദന കാമരാജന്‍, പുഷ്പക്, സുധ ചന്ദ്രന്റെ ജീവിത
കഥയെ ആസ്പദമാക്കി എടുത്ത മയൂരി, ലിറ്റില്‍ ജോണ്‍ , അങ്ങനെ
അക്ഷരാര്‍ഥത്തില്‍ ഒരുപിടി വ്യത്യസ്തമായ ചിത്രങ്ങള്‍. ഇന്നത്തെ പോലെ
സാങ്കേതിക വിദ്യ ഒന്നും വികസിച്ചിട്ടില്ലാത്ത കാലത്താണ് അദ്ദേഹം അപൂര്‍വ
സഹോദരങ്ങള്‍ പോലുള്ള വിസ്മയ ചിത്രങ്ങള്‍ തീര്‍ത്തത്. കാലത്തിനെ
അതിജീവിക്കുന്ന ഈ ചിത്രങ്ങള്‍ ഇപ്പോഴും നമ്മള്‍ അല്‍ഭുതത്തോടെ മാത്രമേ
കാണാറുള്ളു.
1988 ല്‍ ഇറങ്ങിയ 'പുഷ്പക് ' പൂര്‍ണ്ണമായും ഒരു നിശബ്ദ ചിത്രമല്ല.
പശ്ചാത്തല സംഗീതം ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.വി.സ് നരസിംഹന്‍
(ആയിരം പൂക്കള്‍ മലരാട്ടും,ഈറന്‍ സന്ധ്യ ) ആണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്
. സംഭാഷണമില്ലാത്ത ഈ ചിത്രം കണ്ടു തുടങ്ങിയാല്‍ ഒരു നിമിഷം പോലും
നിരാശരാക്കാതെ അതി മനോഹരമായി ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണു പുഷ്പക്.
കഥാ സംഗ്രഹം :-" തൊഴില്‍ രഹിതനായ ഒരു യുവാവാണു കമല്‍ അവതരിപ്പികുന്ന കഥാ
നായകന്‍.അഴുക്കു പിടിച്ച ചേരികളില്‍ ഉള്ള ചെറീയ അഴുക്കു പിടിച്ച
മൂറിക്കുള്ളിലാണൂ താമസം.രാവിലേ എഴുനേറ്റു ഒരു ഫുള്‍ ചായ പോലും കുടിക്കാന്‍
കാശില്ലത്തവന്‍.ഉള്ള രണ്ടു ജോഡി വസ്ത്രങ്ങള്‍ ഇട്ട് എന്നും സുന്ദരനായി ജോലി
അന്ന്വേഷിച്കു പോകുകയും രത്രിയില്‍ തലര്‍ന്നു വീട്ടിലെത്തുകയും
ചെയ്യുന്നു.കിടക്കുന്ന മുറിയുടെ തോട്ടടുത്ത സിനിമാ തിയ്യേറ്ററിലേ
ബഹളങ്ങളെല്ലാം കേട്ട് സുഖമായുറങ്ങുന്നവന്‍.
പുഷ്പക് നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ആണ്. ഈ ഹോട്ടലില്‍ ഒരു സ്യൂട്ടില്‍
താമസിക്കുന്ന ഒരു വന്‍ പണക്കാരന്‍ ആണ് നമ്മുടെ കഥയിലെ
അടുത്ത കഥാപാത്രം. ലക്ഷണമൊത്ത ഒരു മദ്യപാനി ആണ് അയാള്‍. സ്വന്തം സുഹൃത്തും
തന്റെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധത്തെ പറ്റി അറിഞ്ഞു ദുഖിതനാണ്.
അയാളുടെ കുടിയുടെ മുഖ്യ കാരണവും അത് തന്നെ. റോഡരികില്‍ മദ്യപിച്ചു
ബോധമില്ലാതെ കിടക്കുന്ന ഈ പണക്കാരനെ പതിവ് അലച്ചിലുകള്‍ക്ക് ശേഷം
റൂമിലേക്ക് പോകുന്ന വഴിയില്‍ കമല്‍ കണ്ടുമുട്ടുന്നിടതാണ് കഥയുടെ
വഴിത്തിരിവ്.
കമല്‍ അയാളെ പൊക്കിയെടുത്തു വല്ലവിധേനയും സ്വന്തം റൂമിലെത്തിക്കുന്നു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍
അയാളുടെ വായ് മൂടി കെട്ടുന്നു. എന്നിട്ട് വാതില്‍ പുറമേ നിന്ന് പൂട്ടി അകത്താരുമില്ല എന്ന പ്രതീതി ഉണ്ടാക്കിയിട്ട് ജനലിന്റെ കൊളുത്ത് ഇളക്കി വയ്ക്കുന്നു. കമല്‍ നേരെ പോകുന്നത് പുഷ്പകിലേയ്ക്കാണ് . ആ പണച്ചാക്കിന്റെ സ്യൂട്ടില്‍ അയാള്‍ താമസം തുടങ്ങുന്നു. പിന്നിടുള്ള സീനുകള്‍ രസകരമാണ്. പണത്തിന്റെ ധാരാളിത്തമുള്ള ആ മുറിയില്‍ അയാള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല.അവസാനം പഴയ മുറിയില്‍ പോയി അടുത്ത തീയേറ്ററിലേ ബഹളങ്ങളെല്ലാം റെകൊറ്ഡ് ചെയ്തു വന്ന് അതു പ്ലേ ചെയ്ത് സുഖമായുറങ്ങുന്നു.അങ്ങനെയിരിക്കെ കരകൌശല വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയില്‍ വച്ച് അയാള്‍ മുന്‍പ് കണ്ടിട്ടുള്ള പെണ്‍കുട്ടിയെ ( അമല അവതരിപ്പിക്കുന്ന നമ്മളുടെ നായിക.) പുഷപകിലും വെച്ച് കാണൂകയും അവര്‍ തങ്ങള്‍ക്ക് കഴിയുമ്പോഴിക്കെ ആഗ്യങ്ങളിലൂടെയും മറ്റും ആശയ വിനിമയം നടത്തുകയും അങ്ങിനെ അവരുടെ സ്നേഹബന്ധം വികസിക്കുകയും ചെയ്യുന്നു.
ഇതിനിടയില്‍ പണക്കാരന്റെ ഭാര്യ ഈ പണക്കാരനെ കൊല്ലുവാന്‍ ഒരു വാടക കൊലയാളിയെ (ടിനു ആനന്ദ് )പുഷ്പകിലേയ്ക്ക് അയക്കുന്നു. ഇയാള്‍ ഒരു പ്രത്യേകതയുള്ള കൊലയാളിയാണ്. ഐസ് കൊണ്ടുണ്ടാക്കിയ ഒരു കത്തിയാണ് ഇയാളുടെ ആയുധം. അത് കൊണ്ട് കുത്തി കൊന്നാല്‍ കുറച്ചു കഴിയുമ്പോള്‍ കത്തി അലിഞ്ഞു ഇല്ലാതാകും. അതോടെ തെളിവുകളും. അങ്ങനെ ബുദ്ധിമാനായ ഒരു കൊലയാളി അയാളെ തിരഞ്ഞു ഹോട്ടലില്‍ എത്തുന്നു. ആ സ്യൂട്ടില്‍ അപ്പൊ താമസിക്കുന്നത് വേറെ ആളാണെന്ന് മനസ്സിലാക്കാതെ കൊലയാളി കമലിനെ വകവരുത്താന്‍ ശ്രമിക്കുന്നു. പല തവണ ശ്രമിക്കുന്നുവെങ്കിലും അത് നടക്കുന്നില്ല. മാത്രമല്ല അയാളുടെ കുത്ത് മാറിക്കൊണ്ട് ഹോട്ടലുടമ കൊല്ലപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ കമലിനെ തക്കത്തിന് കിട്ടുന്ന ഒരു സമയത്ത് അയാള്‍ കത്തിയോങ്ങുന്നു. പക്ഷെ അത് ഒരു പ്ലുഗ് പോയിന്റില്‍ കയറി അയാള്‍ ഷോക്കേറ്റു മരിക്കുന്നു.
ഇതിനിടയ്ക്ക് ആ പണക്കാരന്റെ ഭാര്യയുടെയും കാമുകന്റെയും കഥ വേറൊരു ദിശയിലേക്കു തിരിയുന്നു. ഭാര്യയും പണക്കാരനും തമ്മിലുള്ള ബന്ധം എങ്ങനെ ഇങ്ങനെയായി എന്ന് കമല്‍ മനസ്സിലാക്കുന്നു. എല്ലാം അറിഞ്ഞ കമല്‍ അയാളെ സ്വതന്ത്രനാക്കുന്നു. തന്റെ പഴയ ദുര്‍ഗന്ധം നിറഞ്ഞ ജീവിതത്തിലേക്ക് അയാള്‍ മടങ്ങി വരുന്നു. കാമുകിയോട് എല്ലാ സത്യങ്ങളും തുറന്നു പറയാന്‍ അയാള്‍ മറക്കുന്നില്ല. അത് കേട്ട് ഒരിട അവള്‍ ദുഖിതയാവുന്നുവെങ്കിലും അവള്‍ അയാളെ വെറുക്കുന്നില്ല. അവള്‍ അയാളെ വീണ്ടും ബന്ധപ്പെടാന്‍ വേണ്ടി വിലാസം ഒരു കുറിപ്പില്‍ എഴുതി കൊടുക്കുന്നെങ്കിലും വീശിയടിക്കുന്ന ഒരു കാറ്റ് അതിനെ എങ്ങോട്ടോ പറപ്പിച്ചു കളയുന്നു. രണ്ടു വഴികളില്‍ അവര്‍ വേര്‍പിരിയുന്നിടത്ത് ചിത്രം പൂര്‍ണമാവുന്നു.."
പുഷ്പ്പക് പൂര്‍ണ്ണമായും ഒരു കോമഡി ത്രില്ലര്‍ മൂവിയാണു. സംഭാഷണമില്ലാത്തത് ഒരിക്കല്‍ പോലും ഫീല്‍ ചെയ്യാതെ ബുദ്ധിപൂര്‍വ്വവും അതേ സമയം കലാപരമായും എടുത്ത അപൂര്‍വ്വ സൃഷ്ടി. പശ്ചാത്തല സംഗീതം മാത്രം ഉപയോഗിച്ച് ഈ കഥ പൂര്‍ണ്ണമായും ആസ്വദിക്കാവുന്ന രീതിയില്‍ പ്രേഷകനിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ ഈ സം വിധായകനേയും , ഇത്തരം പരീക്ഷണങ്ങളില്‍ ,പുതുമകളില്‍ എന്നും മടി കൂടാതെ അഭിനയിക്കുന്ന കമല്‍ ഹാസനേയും എത്ര അഭിനന്ദിച്ചാലാണൂ മതിയാകുക.ഈ പടം ഒരു വന്‍ ബോക്സോഫീസ് ഹിറ്റാണെന്നു മാത്രമല്ല കാന്‍ ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശിപ്പിക്കുകയും ഒരുപാട് നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത ഫിലീം ആണു.
2012, ഫെബ്രുവരി 1, ബുധനാഴ്‌ച
ഇന്ത്യന്‍ സിനിമാ ചരിത്രം -രണ്ടു പ്രധാന സിനിമകള്‍
ഇന്ദ്രസഭ -
1932 -ല്‍ ജെ.ജെ മദന്‍ സം വി ധാനം ചെയ്ത "ഇന്ദ്രസഭ " എന്ന ഒരു ഇന്ത്യന്‍ ചലചിത്രമുണ്ട്. "71" പാട്ടുകള്‍ ആണ് ഈ ചിത്രത്തിലുള്ളത്. ഈ ഒരു പ്രത്യേകത കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെകോര്‍ഡ്സിലും ഇടം പിടിച്ച ചലചിത്രമാണ് ഇന്ദ്രസഭ. അതായത് ഇതില്‍ അഭിനയിച്ച ഓരൊ കഥാപാത്രത്തിനും ചുരുങ്ങിയത് ഒരു പാട്ടെങ്കിലും മുണ്ടായിരുന്നു എന്നു സാരം.
സിനിമയിലേ കഥാസംഗ്രഹം പുരാണകഥകളെ അനുസ്മരിച്ചാണ് .രാജാവും ഒരു അപ്സര കന്യകയുമായുള്ള പ്രേമവും അതിനേ തുടര്‍ന്നുണ്ടാകുന്ന ദേവകോപവും ,പിന്നെ ശാപ മോക്ഷവും തുടങ്ങിയ സംഭവങ്ങളാണ് കഥാതന്തു.
സൈയിദ് അഗ ഹസ്സന്‍ അമാനത്ത് എന്ന എഴുത്തുകാരനാണു ഈ ചിത്രത്തിന്റെ രചന നിര്‍ വഹിച്ചിരിക്കുന്നത്. 71 പാട്ടുകള്‍ ഉള്ള ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മാസ്റ്റര്‍ നിസാര്‍ ,ജെഹ്നാര കജ്ജന്‍ എന്നിവരാണ്. അബ്ദുല്‍ രഹ്മാന്‍ കാബുളിയും മുക്താര്‍ ബീഗവുമാണ് ഈ ചിത്രത്തിലേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കിസാന്‍ കന്യ -
1937 ല്‍ മൊട്ടി ബി ദിവാനി സംവിധാനവും , ആദര്‍ഷിര്‍ ഇറാനി നിര്‍മാണവും നിര്‍ വഹിച്ച "കിസാന്‍ കന്യ" ഇന്ത്യന്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ആദ്യമായി ഇന്ത്യയില്‍ തന്നെ നിര്‍മിച്ച (made in india) ആദ്യ കളര്‍ ചലചിത്രം എന്ന നിലക്കാണ്. കിസാന്‍ കന്യ" യുടെ കഥ സാദത്ത് ഹസ്സന്‍ മന്റൊ എന്ന എഴുത്തുകാരന്റേതാണ്. പാവപെട്ട കര്‍ഷകരുടെ നേര്‍ക്കാഴ്ച്ചകളാണു ഈ സിനിമയുടെ കഥാ തന്തു.
കഥാ സംഗ്രഹം. പാവപെട്ട കര്‍ഷകനും നാട്ടിലേ ഭൂവുടമ ഗാനിയുടെ പണിക്കാരനുമാണു നല്ലവനായ രാമു (നിസാര്‍). ഒരു ദിവസം ഭൂവുടമ കൊല്ലപ്പെടുകയും നാട്ടുകാരും നിയമവും രാമുവിനെതിരേ തിരിയുകയും ചെയ്യുന്നു..
ഹിന്ദി ഭാഷയില്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ പത്ത് പാട്ടുകള്‍ ഉള്‍പെട്ടിട്ടുണ്ട്. ഗ്രാമഫോണിലാണു ഇതിലേ പാട്ടുകള്‍ അന്നു റെക്കോറ്ഡ് ചെയ്യപെട്ടിട്ടുള്ളത്.
2012, ജനുവരി 18, ബുധനാഴ്‌ച
മലയാള സിനിമ ചരിത്രം

മലയാള സിനിമയുടെ ചരിത്രത്തിലേ ആദ്യ മൂന്നു ചലചിത്രങ്ങളേ പരിചയപ്പെടുത്തുന്നു.
1928 നവംബര്‍ ഏഴിന് കേരളം ഒരു നിശ്ബദ ചിത്രത്തിനു ജന്മം നല്‍കി മലയാളത്തിലേ ആദ്യ ചലചിത്രം അതായിരുന്നു വിഗതകുമാരന്‍. ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ഛായാഗ്രഹകനും നടനും ജെ.സി ഡാനിയേല്‍ ആയിരുന്നു. ജെ.സി ദാനിയേൽ മലയാള സിനിമയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ജെ.സി ഡാനിയേല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സ് എന്ന സ്റ്റുഡിയോയില്‍ വച്ചാണ് വിഗതകുമാരനിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ

രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതകഥയാണൂ വിഗതകുമാരന്റെ ഇതിവൃത്തം. ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തിൽ കളരിപ്പയറ്റ് രംഗങ്ങൾ ഏറെയുണ്ടായിരുന്നു. നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗം കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകർ രോഷാകുലരായി. കല്ലേറിൽ സ്ക്രീൻ കീറി. പ്രദർശനം നിലച്ചു.
1933-ൽ പുറത്തിറങ്ങിയ മലയാള ചലചിത്ര മേഖലയിലേ രണ്ടാമത്തേ ചലച്ചിത്രമാണ് മാര്‍ത്താണ്ഡവര്‍മ്മ . വേണാടിന്റെ ചരിത്രം നിറഞ്ഞു നില്‍ക്കുന്ന സാംസ്‌ക്കാരികപ്പൊലിമ നിറഞ്ഞ സി.വി രാമന്‍ പിളളയുടെ ചരിത്ര ആഖ്യായികയായ മാര്‍ത്താണ്ഡവര്‍മ്മ സിനിമയാക്കാന്‍ ആര്‍. സുന്ദരരാജ് തയ്യാറായി. ആദ്യമായാണ് ഒരു ചരിത്ര നോവല്‍ മലയാളത്തില്‍ സിനിമയാകുന്നത്.ചിത്രത്തിൻറെ കഥാ സംഗ്രഹം യുവരാജാവായ മാർത്താണ്ഡവർമ്മ ശത്രുനിവാരണം ചെയ്ത് സിംഹാസനാരോഹിതനാകുന്നതാണ് .സംവിധായകന്‍ വി.വി റാവു ആയിരുന്നു. ഇതും നിശ്ബദ ചിത്രമായിരുന്നു. ദേവകിഭായി എന്ന തമിഴ്‌നടി, പട്ടമ്മാള്‍, കേശവമേനോന്‍,ആണ്ടി, എ.പി.പി മേനോന്‍ എന്നീ പ്രശ്‌സതര്‍ ഈ സിനിമയില്‍ അഭിനയിച്ചു. ഈ ചിത്രവും തിരുവനന്തപുരത്തെ ക്യാപിറ്റല്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.ദക്ഷിണേന്ത്യൻ നിശ്ശബ്ദചിത്രങ്ങളി

1938 ജനുവരി 19 ന് മലയാള ചലചിത്ര മേഖലയിലേ മൂന്നാമത്തേതും ആദ്യ മലയാള ശബ്ദചിത്രവുമായ ബാലന്‍ തിയേറ്ററുകളില്‍ എത്തി. സംവിധാനം എസ്. നൊട്ടാണി എന്ന പാര്‍സിയായിരുന്നു. നിര്‍മാണം റ്റി.ആര്‍ സുന്ദരം . രണ്ടാനമ്മയുടെ പീഡനങ്ങള്‍ക്ക് വിധേയനാകേണ്ടിവന്ന ബാലന്റേയും സഹോദരിയുടേയും കഷ്ടപ്പാടുകളുടേയും കഥയാണ് ബാലന്റെ ഇതിവൃത്തം. മുപ്പതിനായിരം രൂപയാണ് അന്നു ഈ ചിത്രത്തിനു ചെലവായത്. . ഈ ചിത്രത്തില്‍ കെ.കെ അരൂര്‍, ആലപ്പി വിന്‍സെന്റ്, എം.വി ശങ്കു, എം.കെ.കെ നമ്പ്യാര്‍, മദന്‍ ഗോപാല്‍, കെ.എന്‍ ലക്ഷ്മി, എം.കെ കമലം ബേബി മാലതി എന്നിവര്‍ വേഷമിട്ടു. ബാലന്റെ സംഭാഷണവും ഗാനവും രചിച്ചത് മുതുകുളം രാഘവന്‍ പിളള ആയിരുന്നു. ആദ്യത്തെ സംഭാഷണ-ഗാനരചയിതാവ് അദ്ദേഹമായിരുന്നു. 23 ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.ഈ ചലച്ചിത്രം കേരളത്തിനു പുറത്തുവെച്ചാണ്

2012, ജനുവരി 14, ശനിയാഴ്‌ച
'ആലം ആര' 1931

മലയാളത്തിലേ ആദ്യത്തേ ശബ്ദ ചിത്രമാണ് ബാലന്‍. എന്നാല്‍

അപൂര്‍ണമായ ശബ്ദ സിനിമകളെ അപേക്ഷിച്ച് തന്റെ

1931 മാര്‍ച്ച് 14 ശനിയാഴ്ച വൈകിട്ട് 3 മണി. ഇന്ത്യന്‍ സിനിമ ആദ്യമായി ശബ്ദത്തിന്റെ മാന്ത്രികത എന്തെന്നറിഞ്ഞ നിമിഷം. അന്നേ ദിവസം പഴയ ബോംബെയിലെ മജസ്റ്റിക് തിയറ്ററിന്റെ ഇരുട്ടിലിരുന്ന് ആലം ആര എന്ന സിനിമ കണ്ടവര്‍ തങ്ങളൊരു ചരിത്രനിമിഷത്തിനാണ് സാക്ഷ്യം വഹിയ്ക്കുന്നതെന്ന കാര്യം അറിഞ്ഞിരുന്നുവോയെന്ന കാര്യം സംശയമാണ്. പ്രദര്‍ശനം കാണാനെത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ ആദ്യമായി പോലീസിനെ വിളിക്കേണ്ടി വന്ന ഖ്യാതിയും ഈ തീയേറ്ററിനു തന്നെ.
'ആലം ആര' എന്‍


സിനിമാ കഥാ സംഗ്രഹം തീര്‍ച്ചയായും ഒരു ലൗ സ്റ്റോറി തന്നെ. ഒരു രാജകുമാരനും
ഒരു നാടോടിപെണ്ണൂമായുള്ള പ്രണയവും, രാജാധികാരത്തിനു വേണ്ടിയുള്ള ചതിയും ,പ്രതികാരവുമെല്ലാമായിരുന്നു ഇ സിനിമയുടെ കഥാ തന്തു. രാജകുമാരന്റെയും നാടോടി പെണ്‍കൊടിയും തമ്മിലുള്ള പ്രണയകഥ പ്രമേയമാക്കിയ ആലം ആരയുടെ രചിയിതാവ് പാര്‍സി തീയേറ്ററിലെ പ്രമുഖനായിരുന്ന ജോസഫ് ഡേവിഡാണ്.
ശബ്ദത്തിന്റെ സാധ്യകള്‍

ഇന്ത്യയിലെ ആദ്യ

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)